Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us Attack

ഇറാന്‍റെ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം; സംഘർഷം വീണ്ടും കനക്കുന്നു

ടെഹ്റാൻ: ഇറാന്‍റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം. ഖാർഗ് ദ്വീപിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് തിരിച്ചടിച്ചത്. 

ഖാർഗ് ദ്വീപിന് സമീപവും ജാസ്കിന് സമീപവുമാണ് രണ്ട് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഒമാൻ തീരത്തുവച്ചാണ് മൂന്നാമത്തെ കപ്പലിന് നേരെ ആക്രമണം നടന്നത്. ഞങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിച്ചാൽ അതിലും വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും. 

ഈ സന്ദേശമാണ് പുതിയ ആക്രമണത്തിലൂടെ ഇറാന് നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. അതേസമയം അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ പദ്ധതി തയാറാക്കിയതായി ഇറാൻ ഭരണകൂടം വ്യക്തമാക്കി.ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുക എന്ന സമീപനത്തിൽ നിന്ന് കടന്നാക്രമണത്തിലേക്ക് സൈനിക സമീപനം മാറ്റിയതായി ഇറാൻ കരസേനയും അറിയിച്ചു.

International

ഇറാന്‍റെ മരതക കിരീടം

ടെഹ്റാൻ: ഇറാന്‍റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതോടെ മൂന്നാം ആഴ്ചയിലേക്കു കടന്ന പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിലെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

നോർത്തേൺ പേഴ്സ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാന്പത്തികമായി തന്ത്രപ്രധാന മേഖലയായതിനാൽ ‘ഇറാന്‍റെ എണ്ണ സാമ്രാജ്യത്തിന്‍റെ മിടിക്കുന്ന ഹൃദയം’ എന്നും തന്ത്രപ്രധാന പ്രതിരോധകേന്ദ്രമായതിനാൽ ‘വിലക്കപ്പെട്ട ദ്വീപ്’ എന്നും ഈ ദ്വീപ് അറിയപ്പെടുന്നത്.

എട്ടു കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. 8000 ആളുകളാണ് ദ്വീപില്‍ താമസം. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നത്ര ആഴമുള്ളതാണ് കടൽത്തീരം.

എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ ദ്വീപ് അതീവസുരക്ഷാ മേഖലയാണ്. ഇറാന്‍റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്കു ശേഷിയുണ്ട്.

വലിയ എണ്ണപ്പാടങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്.

ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണനീക്കം നിലയ്ക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയാണു സൃഷ്‌ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാന് മുന്നറിയിപ്പായാണു ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്.

അടുത്ത ഘട്ടമായി എണ്ണ ഉത്പാദനകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍റെ സാമ്പത്തിക, സൈനിക ഭദ്രത തകർക്കുക, ഭീഷണിയിലൂടെ ഹോർമുസിലെ ഗതാഗത പ്രതിസന്ധിയിൽ മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം.

ഇറാന്‍റെ മുഖ്യവരുമാനമായ എണ്ണവ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇതു സാമ്പത്തികമായി തളർത്തും. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്‍റെ കുപ്രസിദ്ധമായ വിപ്ലവഗാർഡുകളാണ് ദ്വീപിന് കനത്ത സുരക്ഷയൊരുക്കുന്നത്.

പോർച്ചുഗീസുകാരും ഡെച്ചുകാരും മുന്പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്ക് ഈ ദ്വീപ് ബോംബിട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.

International

യുഎസ് ആക്രമണം പശ്ചിമേഷ്യാ യുദ്ധമായി മാറും: ഖമനയ്

ടെഹ്റാൻ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ അത് പ്രാദേശിക സംഘർഷമായി മാറുമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്.

യുദ്ധക്കപ്പലുകൾ അയച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണികൾ ഇറാനെ ഭയപ്പെടുത്തുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യില്ല. ആക്രമണത്തിന് ഇറാൻ തുടക്കമിടില്ല. എന്നാൽ, ഇറാനെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നല്കും- ഖമനയ് കൂട്ടിച്ചേർത്തു.


ഇറാനെ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയ പശ്ചാത്തലത്തിലാണ് ഖമനയ്‌യുടെ മുന്നറിയിപ്പ്. ഇറാൻ ആണവക്കരാറിന് തയാറായില്ലെങ്കിൽ അമേരിക്ക ആക്രമിക്കുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

International

വെനസ്വേലൻ കപ്പലുകൾക്കു നേരേ ആക്രമണത്തിന് യുഎസ്

വാഷിംഗ്ടൺ: വെനസ്വേലയ്ക്കെതിരായി രണ്ടാം ആക്രമണത്തിനൊരുങ്ങി അമേരിക്ക. കരിബിയൻ കടലിൽ മയക്കുമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന കപ്പലുകൾക്കു നേരേ വീണ്ടും ആക്രമണം നടത്താൻ യുഎസ് നാവികസേന അഡ്മിറൽ ഉത്തരവിട്ടതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

സെപ്റ്റംബർ ആദ്യം കരീബിയൻ കടലലിൽ നടന്ന ആക്രമണത്തിൽ എൺപതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ കപ്പലുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നോയെന്നു വ്യക്തമാക്കാൻ യുഎസിനു കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തലിന്‍റെ തെളിവുകളൊന്നുമില്ല.

കൂടാതെ, ഓരോ കപ്പലിലും ആരൊക്കെ അല്ലെങ്കിൽ എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുമില്ല. യുഎസിലേക്കു മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകളാണു നശിപ്പിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്.

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കപ്പലുകളെന്നും യുഎസ് ആരോപിക്കുന്നു. വെനസ്വേലയ്ക്കെതിരായി കരയാക്രമണത്തിനും ട്രംപ് മുതിരുന്നതായി റിപ്പോർട്ടുണ്ട്. മഡുറോയുമായി അടുത്തിടെ ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ് സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ തയാറായില്ല.

യുഎസ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് വെനസ്വേലയുടെ ദേശീയ അസംബ്ലി പ്രഖ്യാപിച്ചു.

Latest News

Corehub Up